Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imran Khan

ഇമ്രാൻ ഖാന് ചികിത്സ ഉറപ്പാക്കണം; പാക്കിസ്ഥാന് കത്തയച്ച് ഗവാസ്കറും കപിൽ ദേവും ഉൾപ്പെടെ 14 പ്രമുഖർ

ലാഹോർ: ജയിലിൽ കഴിയുന്ന മുൻ ക്രിക്കറ്റ് നായകൻ ഇമ്രാൻ ഖാന് അടിയന്തരമായി മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ലോക ക്രിക്കറ്റ് താരങ്ങൾ പാകിസ്ഥാൻ സർക്കാരിന് കത്തയച്ചു. ഇന്ത്യൻ ഇതിഹാസങ്ങളായ സുനിൽ ഗവാസ്കർ, കപിൽ ദേവ് എന്നിവർ ഉൾപ്പെടെ ക്രിക്കറ്റ് കായിക ലോകത്തെ 14 പ്രമുഖരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്‍റെ വലതുകണ്ണിന്‍റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. ജയിൽ അധികൃതർ മതിയായ ചികിത്സ നൽകുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകർ പാക് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഇമ്രാൻ ഖാന്‍റെ ആരോഗ്യപ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുക, കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കുക, തടവുകാർക്ക് അർഹമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുക, കൃത്യമായ നിയമസഹായം ലഭ്യമാക്കുക.

സുനിൽ ഗവാസ്കർ, കപിൽ ദേവ് എന്നിവരെ കൂടാതെ അലൻ ബോർഡർ, സ്റ്റീവ് വോ, ഗ്രെഗ് ചാപ്പൽ, മൈക്കൽ ആതർട്ടൺ, ഡേവിഡ് ഗോവർ, ക്ലൈവ് ലോയ്ഡ് തുടങ്ങി ക്രിക്കറ്റ് ലോകത്തെ പ്രമുഖരായ 14 മുൻ ക്യാപ്റ്റന്മാരാണ് കത്തിൽ ഒപ്പിട്ടത്.

ഈ നീക്കത്തിലൂടെ പാകിസ്ഥാൻ സർക്കാരിന് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കാനാണ് ക്രിക്കറ്റ് ലോകം ലക്ഷ്യമിടുന്നത്.

 

 

International

ഇമ്രാൻ ഖാൻ മരിച്ചെന്ന അഭ്യൂഹം; പാക്കിസ്ഥാനിൽ പ്രക്ഷോഭമെന്ന് റിപ്പോർട്ട്

ഇസ്‌ലാമാബാദ്: ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചുവെന്ന വാർത്ത പരന്നതോടെ പാക്കിസ്ഥാനിൽ പ്രക്ഷോഭമെന്ന് റിപ്പോർട്ട്. ആയിരക്കണക്കിന് പാക്കിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പ്രവർത്തകർ റാവൽപിണ്ടിയിലെ അഡിയാല ജയിലിന് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടി.

പ്രവർത്തകർ ജയിലിൽ അതിക്രമിച്ചു കയറാൻ അവർ ശ്രമിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇമ്രാൻ ഖാനെ കാണാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് സഹോദരിമാരായ നൊറീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർ പാർട്ടി അംഗങ്ങൾക്കും അനുയായികൾക്കും ഒപ്പം സെൻട്രൽ ജയിലിന് മുന്നിൽ പ്രതിഷേധിച്ചു. ഇവർക്ക് മർദനമേറ്റെന്നും റിപ്പോർട്ടുണ്ട്.

കുത്തിയിരിപ്പ് സമരമായി ആരംഭിച്ച പ്രതിഷേധങ്ങൾ മജ്‌ലിസ് വഹ്ദത്ത്-ഇ-മുസ്‌ലീമീന്‍റെ (എംഡബ്ല്യുഎം) നേതാവ് അല്ലാമ രാജ നാസിറിന്‍റെ അഭ്യർഥന മാനിച്ച് അവസാനിപ്പിച്ചു.

അധികൃതരുമായി ഒരു സംഭാഷണവും നടന്നിട്ടില്ലെന്ന് ഇമ്രാൻ ഖാന്‍റെ സഹോദരി അലീമ പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു. "ആർക്കറിയാം, ഒരുപക്ഷേ ഇമ്രാനെ സ്ഥലം മാറ്റിയിരിക്കാം. എന്തുകൊണ്ടാണ് അവർ ഞങ്ങളെ അദ്ദേഹത്തെ കാണാൻ അനുവദിക്കാത്തത്?'. അലീമ ചോദിച്ചു.

എല്ലാ ആഴ്ചയും ഇമ്രാൻ ഖാനെ സന്ദർശിക്കാൻ സഹോദരിമാർക്ക് കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ഇത് നിഷേധിച്ചതിനെ തുടർന്ന് ഇമ്രാൻ ഖാന്‍റെ സഹോദരിമാരും പിടിഐ പ്രവർത്തകരും ജയിലിന് മുന്നിൽ കഴിഞ്ഞയാഴ്ച പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ സംഭവം.

 

International

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടോ..‍? അഭ്യൂഹം ശക്തം

ഇസ്‌ലാമാബാദ്: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചുവെന്ന് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റേത് ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അദ്ദേഹത്തിന്‍റെ കൊലപാതകത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ ഖാൻ തടവിൽ കഴിഞ്ഞിരുന്നത്.

പാക്കിസ്ഥാൻ തെഹ്‌രീക് ഇ-ഇൻസാഫ് (പിടിഐ) തലവനായ ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്.

അതേസമ‍യം, ജയിലിലെത്തി അദ്ദേഹത്തെ കാണാൻ ശ്രമിച്ച സഹോദരിമാർക്ക് പോലീസിന്‍റെ മർദനമേറ്റു. ഇമ്രാൻ ഖാന്‍റെ സഹോദരിമാരായ നൊറീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവര്‍ക്കാണ് പോലീസിന്‍റെ മര്‍ദനമേറ്റത്.

റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന ഇമ്രാൻ ഖാനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് തങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പോലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ഇവരുടെ ആരോപണം.

മരിച്ചെന്ന ആഭ്യൂഹങ്ങള്‍ക്കിടെ ഇമ്രാന്‍റെ നൂറ് കണക്കിന് അനുയായികളും ജയിലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് തങ്ങളെ മര്‍ദിച്ചതെന്നും ഇമ്രാന്‍റെ സഹോദരിമാര്‍ പറഞ്ഞു.

അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്കകള്‍ക്കിടെ റോഡില്‍ തങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തുകയോ നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനമോ ഒന്നും തങ്ങളുടെയോ പാര്‍ട്ടി പ്രവര്‍ത്തകരുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

രാത്രി തെരുവ് വിളക്കുകള്‍ അണച്ച ശേഷം പോലീസ് ക്രൂരമായ മര്‍ദനമാണ് അഴിച്ചുവിട്ടത്. 71 വയസായ തന്നെ അവര്‍ മുടിക്ക് പിടിച്ച് നിലത്തേക്ക് വലിച്ചിഴച്ചാണ് മര്‍ദിച്ചത്. തനിക്ക് സാരമായ പരിക്ക് പറ്റിയെന്നും പോലീസ് മേധാവിക്ക് അയച്ച കത്തില്‍ അവര്‍ പറയുന്നു.

Latest News

Up